Wednesday, 10 May 2017

നിങ്ങളറിയുമോ ലോകപ്രശസ്തനായ സൈദ്ധാന്തിക ഭൗതിക ശാസ്ത്രജ്ഞൻ,

നിങ്ങളറിയുമോ ലോകപ്രശസ്തനായ
സൈദ്ധാന്തിക ഭൗതിക ശാസ്ത്രജ്ഞൻ,

എണ്ണക്കൽ ചാണ്ടി ജോർജ് സുദര്ശനെ ?

  കേവലം ചില സാങ്കേതിക കാരണങ്ങളാൽ നോബൽ സമ്മാനം നഷ്ടപ്പെട്ട ഒരിന്ത്യൻ ഗവേഷകനെ നിങ്ങൾ അറിഞ്ഞിരിക്കണംകോട്ടയം ജില്ലയിൽ പള്ളമെന്ന ഗ്രാമത്തിൽ, ഒരു സിറിയൻ ക്രിസ്തീയ കുടുംബത്തിൽ ജനിച്ചു; സഭയുടെ കാഴ്ചപ്പാടുകൾ സ്വീകാര്യമല്ലാതെവന്നപ്പോൾ  സ്വയം 'വേദാന്തൻ' എന്നുവിശേഷിപ്പിച്ചു സംഭവിട്ടുപോന്ന ജോർജ് സുദർശനാണു പിൽക്കാല ത്തെ വിശ്വ പ്രസിദ്ധിയാര്ജിച്ച  സൈദ്ധാന്തിക ഭൗതിക ശാസ്ത്രജ്ഞൻ.


ആൽബർട്ട് ഐൻസ്റ്റീന്റെ ആപേക്ഷിക സിദ്ധാന്തത്തെ തിരുത്തുവാൻ ധൈര്യം കാണിച്ച ജോർജ് സുദർശൻ ശാസ്ത്ര ലോകത്തിനു  സുപരിചിതനാണ്പ്രകാശത്തിന്റെ വേഗതയാണ് (സെക്കൻഡിൽ മൂന്ന് ലക്ഷം കിലോമീറ്റർ എന്ന തോതിൽ) മറ്റെല്ലാത്തിനേക്കാൾ കൂടുതലെന്ന ഐൻസ്റ്റൈന്റെ സിദ്ധാന്തത്തെയാണ്  സുദർശൻ തിരുത്തിയത്. 

പ്രകാശത്തേക്കാൾ കൂടുതൽ വേഗതയിൽ സഞ്ചരിക്കുന്ന ടാക്കോൺസ്ന്റെ സാധ്യത സുദർശൻ തെളിയിച്ചു. ഈ സിദ്ധാന്തം പൂർണ്ണമായി തെളിയിക്കപെടുകയാണെങ്കിൽ, വിദൂരതയിലുള്ള നക്ഷത്രങ്ങളിൽനിന്നും മറ്റു ഗ്രഹങ്ങളിൽ നിന്നുമുള്ള വിവരങ്ങൾ അതിവേഗം നമുക്ക് ലഭിക്കാൻ സഹായകമാകും..
 
ജോർജ് സുദർശന്റെ ചെറുപ്പത്തിൽ ഒരു സംഭവമുണ്ടായി. ഒരുദിവസം   മൂത്ത സഹോദരൻ കോളേജിലേക്ക് പോയപ്പോൾ ഫിസിക്സ് പുസ്തകം മറന്നിട്ടാണ് പോയത്. അത് തീൻ മേശയിൽ കിടക്കുന്നുണ്ടായിരുന്നു. ജോർജ് അതെടുത്തു മറിച്ചു നോക്കിയപ്പോൾ  രസകരമായിത്തോന്നിഅദ്ദേഹം അത് വായിക്കാൻ തുടങ്ങി. പുസ്തകത്തിലെ ഒരു വരി തീരെ മനസിലാകുന്നില്ലഒരു ലളിതമായ പെൻഡുലത്തിന്റെ ഫോർമുല വിവരിച്ചിരുന്നുവെങ്കിലും അതിനെപ്പറ്റി കൂടുതൽ പഠിക്കണമെന്ന് തോന്നി. അവിടുന്നുള്ള യാത്രയിലാണ്  ഫിസിക്സ് തന്റെ ഇഷ്ടവിഷയമായി തിരഞ്ഞെടുത്തത്.

1931  സെപ്തംബർ  16 -നു ജനിച്ചുസെക്കന്ഡറി-ഹൈർസെക്കന്ഡറി വിദ്യാഭ്യാസത്തിനുശേഷം കോട്ടയം CMS  കോളേജിൽ ബിരുദവും, ബിരുദാനന്തര ബിരുദവും  നേടി. 1952 - ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസേർച്ചിൽ (TIFR) ഉദ്യോഗസ്ഥനായി. 1958 - ന്യൂയോർക്കിലെ യൂണിവേഴ്സിറ്റി ഓഫ് റോചെസ്റ്ററിൽ നിന്ന് PhD  യുമെടുത്തു. അതിനുശേഷം ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ പോസ്റ്റ് ഡോക്ടറൽ ഫെൽലോഷിപ്പിനു ചേർന്നു.

ഭൗതിക ശാസ്ത്രത്തിൽ നിര്ണായകമായുള്ള സംഭാവനകൾ നൽകിയിട്ടുള്ള ജോർജ് സുദർശൻ, കണ്ടുപിടിച്ച  വി--തിയറിയാണ് പിൽക്കാലത്തു ഇലക്ട്രോ വീക്ക് തിയറിയായി മാറിയതും, ഇതിനെ ആധാരമാക്കി  സുദർശൻ-ഗ്ലാബർ സുവര്ണപ്രകാശ പ്രാധിനിധ്യത്തിന്റെ കണ്ടുപിടുത്തത്തിന് വഴിയൊരുക്കിയതും. ഇതിൽ സുദര്ശന്റെ സംഭാവനകളെ അവഗണിച്ചുകൊണ്ട് സഹപ്രവർത്തകൻ ഗ്ലാബർ, നോബൽ സമ്മാനത്തിനര്ഹനായിസുദർശൻ  നോബൽ കമ്മിറ്റിക്ക് പരാതി നൽകിയെങ്കിലുംഅതിന്റെ ഔദ്യോഗിക നിലപാട്  തീരുമാനങ്ങൾ അവലോകനം ചെയ്യുന്നില്ല എന്നതായിരുന്നു.
2007 -  ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ ഒരഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു: "2005 -ലെ  നോബൽ പുരസ്കാരം, എന്റെ ഗവേഷണത്തിനാണ് ലഭിച്ചത്. എന്നാൽ  ആ സമ്മാനത്തിന് ഞാൻ അര്ഹനല്ലതായി!. എന്റെ ഗവേഷണത്തിന്റെ എല്ലാ അടിസ്ഥാനതത്വവുമുപയോഗിച്ചാണ് ഗ്ലാബർ അയാളുടെ നിഗമനങ്ങളിൽ എത്തിച്ചേർന്നത്. അവ എന്റെ 26 വയസിൽ തുടങ്ങിയ ഗവേഷണങ്ങളുടെ ഫലമായിരുന്നു. അതിനുള്ള സമ്മാനമാണ് മറ്റൊരാൾ കരസ്ഥമാക്കിയത്കെട്ടിടത്തിന്റെ ഒന്നാം നില നിർമിച്ച വർക്കോ, അതിനുമുകളിൽ രണ്ടാം  നില നിർമിച്ചവർക്കോ  സമ്മാനം ? അതവർ ആലോചിക്കണമായിരുന്നു"

1969  മുതൽ ജോർജ് സുദർശൻ, യൂണിവേഴ്സിറ്റി ഓഫ് ടെസ്റ്റാസിൽ  പ്രൊഫസറായി സേവനമനുഷ്ഠിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് - (IISc),  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമറ്റിക്കൽ സയൻസ് (IIMSc) എന്നിവടങ്ങളിൽ പിൽക്കാലത്തു തന്റെ സജീവ ഗവേഷണ പ്രവർത്തനങ്ങൾ നടത്തിവന്നു.

എണ്ണക്കൽ ചാണ്ടി ജോർജ് സുദർശനു, ശാസ്ത്ര കേരളം മികച്ച ബഹുമതിയായ 'കേരള-ശാസ്ത്ര പുരസ്കാരം' നൽകി ആദരിച്ചു.
1970    സി വി രാമൻ അവാർഡ്, 1977    ഭാരത സർക്കാരിന്റെ പത്മഭൂഷൺ,  1985    ബോസ് മെഡൽ, 2006    മൂന്നാം ലോക അക്കാദമി ഓഫ് സയൻസിന്റെ ഫിസിക്സിൽ ഒന്നാം സമ്മാനം, 2007 - മജാറോണ പുരസ്കാരം, ICTP  യുടെ  ദാരിക് മെഡൽ, ഭാരത സർക്കാരിന്റെ 2010  ലെ  പത്മവിഭൂഷൺഎന്നിങ്ങനെ  ഒട്ടനവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ലോകപ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനെ ഭാരതീയരായ നമ്മൾ അറിഞ്ഞിരിക്കണം.

എസ കെ നായർ
ദൂരവാണിനഗർ

Tuesday, 9 May 2017

അലോക് സാഗർ - ഒരു അർത്ഥവത്തായ ജീവിതം..

അലോക് സാഗർ - ഒരു അർത്ഥവത്തായ ജീവിതം..

മധ്യപ്രദേശിലെ കൊച്ചമ്മുവെന്ന കുഗ്രാമത്തിൽ ഗതാഗത യോഗ്യമായ റോഡുകളോ, വൈദ്യുതിയോ, കുടിവെള്ളമോ ഒന്നുമില്ലാത്ത ഒരു കാടു പ്രദേശത്തു ആദിവാസികളോടൊപ്പം അഴുക്കുപുരണ്ടു കീറിപ്പറിഞ്ഞ വസ്തങ്ങളും ധരിച്ചു അലഞ്ഞുതിരിയുന്ന ഒരു മനുഷ്യൻ ! കാഴ്ച്ചയിൽ കാടുമനുഷ്യരുമായി ഒരു വ്യത്യാസവും തോന്നിക്കാത്ത ചെമ്പിച്ച നരച്ചു പാറിപ്പറന്നു കിടക്കുന്ന മുടിയും താടിയുമായി തിരക്കിട്ടു നടക്കുന്ന മനുഷ്യന്റെ കണ്ണുകൾ തിളങ്ങുന്നതാണ്! കണ്ണുകൾ ജ്വലിക്കുന്നതായി കാണാം !

അങ്ങേയറ്റം താഴ്മയേറിയ  ജീവിതരീതി അവലംബിച്ചിരിക്കുന്ന ഈ സാധു  മനുഷ്യൻ   ഗ്രാമ വാസികൾക്കെല്ലാം സുപരിചി തനാണ്. തന്റെ ഒരു പഴഞ്ചൻ സൈക്കിളിൽ ഗ്രാമം മുഴുക്കെ ചുറ്റുന്നത് ഗ്രാമവാസികളെ ബോധവാന്മാരാക്കാനാണ്!

 കേവലം മൂന്ന് കുർത്തയും അത്യാവശ്യം ചില അടിവസ്ത്രങ്ങളും പിന്നെ സൈക്കിളുമാണ് സ്വന്തമായുള്ള ആസ്തി !

1982- അന്തസുള്ള ഒരു ജോലിയുപേക്ഷിച്ച മനുഷ്യ സ്നേഹി, തന്റെ അതുവരെയുള്ള സമ്പാദ്യവും, ബാക്കിയുള്ള ജീവിതവും സമൂഹത്തിനായി സമർപ്പിക്കാനായിരുന്നു തീരുമാനം! താഴെക്കിടയിലുള്ള മനുഷ്യന്റെ ഉന്നമനത്തിലൂടെ രാഷ്ട്രപുരോഗതി കൈവരിക്കാമെന്ന ദൃഢ നിശ്ചയത്തിലാണ് കുഗ്രാമത്തിലേക്കു തിരിച്ചത്. ഏകദേശം മുപ്പത്തി രണ്ടു വര്ഷം അങ്ങിനെ കഴിഞ്ഞു. അൻപത്തിനായിരത്തിൽപരം വൃക്ഷങ്ങൾ നാട്ടു വളർത്തി. ആപ്രദേശത്താകെയുള്ള ഒരേയൊരു സ്കൂളിലെ വിദ്യാർത്ഥികളെ സഹായിച്ചു.

ആരുമറിയാതെ, ആരെയും ബുദ്ധിമുട്ടിക്കാതെ തന്റെ ലക്ഷ്യത്തിലേക്കു സഞ്ചരിച്ചുകൊണ്ടിരുന്ന മനുഷ്യൻ ഒരിക്കൽ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ അധികാരികളുടെ ശ്രദ്ധയിൽപെട്ടു. തന്നെപറ്റിയുള്ള ഒരു വിവരവും മനസിലാക്കാൻ കഴിയാതെ വന്നപ്പോൾ അധികാരികൾ സംശയ ദൃഷ്ടിയോടെ നോക്കാൻ തുടങ്ങിഈ അജ്ഞാതൻ എത്രയും പെട്ടന്ന് സ്ഥാലം വിട്ടു പോകാൻ അവർ ആവശ്യപ്പെട്ടു.

അങ്ങിനെ ഗത്യന്തരമില്ലാതെ ഒരാവസ്ഥയിലാണ് തന്റെ യഥാർത്ഥ വിവരം തെളിവുകൾ സഹിതം നിരത്താൻ നിര്ബന്ധമായത്. തൻ തുടങ്ങിവച്ച പ്രവർത്തനങ്ങൾ തുടരുന്നതിന് തടസമുണ്ടാവാതിരിക്കാൻ വേണ്ടി മാത്രം.
ഒന്നുമില്ലാത്തവൻ ഉള്ളവനെക്കാൾ ഉയരത്തിൽ തുള്ളിക്കളിക്കുന്ന സമൂഹത്തിൽ ഒരു ചെപ്പിലെന്നപോലെ ഒളിപ്പിച്ചുവച്ചതു മഹാ മനുഷ്യന്റെ   വ്യക്തിപ്രഭാവമായിരുന്ന പൂർവകാലചരിത്രമായിരുന്നു.  

ഒരു IRS  ഓഫീസറുടെ മകനായി ജനിച്ചു ഏകദേശം മുപ്പതാമത്തെ വയസിൽ ഔദ്യോഗിക ജീവിതമാരഭിച്ച ശ്രീമാൻ അലോക് സാഗർ. RBI  ഗവർണറായിരുന്ന ശ്രീ രംഗരാജനെപ്പോലെ സമൂഹത്തിന്റെ ഉന്നതപദിവികൾ അലങ്കരിച്ചിരുന്ന ഒട്ടെറേപ്പേർക് മാർഗ്ഗദര്ശിയായിരുന്ന IIT  ഡൽഹിയിലെ പ്രൊഫൊസർ അലോക് സാഗർ.

ഒരവകാശവാദവുമുന്നയിക്കാതെ, ഒരുപരിഭവവുമില്ലാതെ, രാഷ്ട്രനന്മമാത്രം മുന്നിൽകണ്ട് ഒരു പഴയ സൈക്കിളിൽ പ്രകൃതിയുടെ സ്വന്ദേശവുമായിതിരിച്ച വന്ദ്യ വയോധികന്റെ വാക്കുകളിതാണ്. “ചെറുപ്പത്തിലേ ഞാൻ പ്രകൃതിയെ സ്നേഹിച്ചിരുന്നു.എന്റെ ജീവിതം ഞാൻ ആശിച്ചു തിരഞ്ഞെടുത്തതാണ്, ഞാനതിൽ സംതൃപ്തനാണ്. പ്രകൃതിയിൽ നിന്നും, എന്റെ സമൂഹത്തിൽ നിന്നും, ഞാനനുഭവിച്ചാ സ്വദിച്ചതെല്ലാം ഞാൻ തിരിച്ചു നൽകും. സന്തോഷത്തോടെ.." 

എസ്കെ. നായർ

ദൂരവാണിനഗർ